" പതിവുപോലെ ഇന്നെല്ലാവരും വളരെ ഉത്സാഹത്തിലാണല്ലോ "
വൃദ്ധസദനം മാനേജരുടെ അഭിപ്രായം കേട്ട് ഞാന്‍ തല കുലുക്കി .
വൃദ്ധസദനം മാനേജരുടെ അഭിപ്രായം കേട്ട് ഞാന്‍ തല കുലുക്കി .
ലോകവയോജന ദിനത്തില്‍ എല്ലാവരും വളരെ സന്തോഷത്തിലായിരിക്കും . അന്ന് ഇവിടെ നട തള്ളി പോയ മക്കളും മറ്റു ബന്ധുക്കളും എത്തിച്ചേരും . ലോകമാതൃദിനത്തിലും ഇതുപോലെ സ്ത്രീകളായ അന്തേവാസികളെ കാണാന്‍ മക്കളെത്തും . പിന്നെ അമ്മയുടെ കൂടെയുള്ള ഫോട്ടോയെടുക്കാന്‍ തിക്കും തിരക്കും . ഫോട്ടോകള്‍ സമൂഹ്യമാധ്യമങ്ങളില്‍ നിറയും . " മാതൃദിനത്തില്‍ അമ്മയുടെ കൂടെ " തുടങ്ങിയ അടിക്കുറിപ്പോടെ. അതിനുശേഷം അടുത്ത ദിനം വരുന്നത് വരെ പലരും എത്തി നോക്കില്ല . സമൂഹത്തിലെ ഉയര്‍ന്ന മധ്യവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക് വേണ്ടിയുള്ള വൃദ്ധസദനത്തിന്റെ കെയര്‍ ടേയ്ക്കര്‍ എന്ന നിലക്ക് എല്ലാ വര്‍ഷവും കാണുന്ന കാഴ്ചയാണ് .
പക്ഷെ ഇത്തവണ കാര്യങ്ങള്‍ പതിവില്‍ നിന്നും വ്യത്യസ്തം . അദ്ദേഹം വന്നതില്‍ പിന്നെ എല്ലാവര്‍ക്കും വലിയ മാറ്റങ്ങള്‍ കാണുന്നു . എല്ലാവരും മേനോന്‍ സാര്‍ എന്നാണു അദ്ദേഹത്തെ സ്നേഹപൂര്‍വ്വം വിളിക്കുന്നത് . മേനോന്‍ സാറിന്റെ പ്രബോധനം പല അന്തേവാസികളുടെയും മാനസികനില മാറ്റിയെടുത്തു. ഇവിടെ വന്നതു മുതല്‍ വിഷാദമൂകയായി കാണപ്പെട്ടിരുന്ന മാലതിയമ്മ ഇപ്പോള്‍ വളരെ പ്രസന്നവതിയാണ്. മേനോന്‍ സാര്‍ എല്ലാവരുമായി നല്ല സൌഹൃദം നിലനിറുത്തുന്നു .
മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി അദ്ദേഹം സ്വന്തം ഇഷ്ട്ടപ്രകാരം ഇവിടുത്തെ അന്തേവാസിയായതാണ് . ആറേഴു മാസങ്ങള്‍ക്ക് മുമ്പ് ഒരു വൈകുന്നേരമാണ് ഇവിടെ രജിസ്റ്റര്‍ ചെയ്യാന്‍ വന്നത് . ഓഫീസില്‍ ആരോ കാണാന്‍ വന്നിരിക്കുന്നു എന്നറിഞ്ഞ് സ്റ്റോര്‍ മുറിയില്‍ ആയിരുന്ന ഞാന്‍ എത്തിയപ്പോള്‍ കണ്ടത് പ്രൌഡഗംഭീരനായ ഒരു മനുഷ്യനെയാണ് . നല്ല പൊക്കവും അതിനൊത്ത ശരീരവും . മൊത്തം നരച്ച മുടിയുള്ള തലയില്‍ നന്നായി കഷണ്ടി കയറിയിരിക്കുന്നു . നല്ല ആജ്ഞശക്തി സ്ഫുരിക്കുന്ന മുഖഭാവം . ഏകദേശം നാല്‍പ്പത് വയസ്സിനോടടുത്ത് പ്രായം തോന്നിക്കുന്ന ഒരാളും കൂടെയുണ്ട് .
" ഞാന്‍ ശ്രീധര മേനോന്‍ , ഇത് എന്റെ അനന്തിരവന്‍ രാജു "
അദ്ദേഹം സ്വയം പരിചയപ്പെടുത്തി ഒപ്പം കുടെയുള്ളയാളെയും.
പിന്നെ വിശദമായി പറഞ്ഞു തുടങ്ങി .
" സ്വദേശം കണ്ണഞ്ചേരി , ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ നിന്നും സീനിയര്‍ മാനജര്‍ ആയി റിട്ടയര്‍ ആയി ".
" എ ക്രോണിക് ബാച്ചിലര്‍ "എന്ന് പറഞ്ഞ് എന്റെ മുഖത്ത് നോക്കി കണ്ണിറുക്കി ചിരിച്ചു .
"ഇപ്പോള്‍ എഴുപത്തിയാറ് വയസ്സ് പ്രായം . പൂര്‍ണ്ണ ആരോഗ്യവാന്‍ എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നു. പാരമ്പര്യമായി കിട്ടിയ സ്വത്തെല്ലാം എല്ലാ മരുമക്കള്‍ക്കായി വീതിച്ച് നല്‍കി .ഇനിയുള്ള ജീവിതം ഇവിടെ ആകാമെന്ന് സ്വയം തിരുമാനിച്ചു. "
കൂടെ വന്ന മരുമകന്റെ മുഖത്ത് നിഴലിച്ച കുറ്റബോധം വാക്കുകളായി പുറത്ത് വന്നു .
" അമ്മാമനെ പിന്തിരിപ്പിക്കാന്‍ ഏറെ ശ്രമിച്ചു . പക്ഷെ വഴങ്ങിയില്ല . അമ്മാമന്റെ സ്വത്തെല്ലാം തട്ടിയെടുത്ത് പുറത്താക്കി എന്ന് പറഞ്ഞു നടക്കും ഇനി എല്ലാവരും "
അദ്ദേഹം ഒന്ന് മന്ദഹസിച്ചു .
സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിറുത്തണം എന്ന ഏറെ പാടി പഴകിയ പല്ലവി ആവര്‍ത്തന വിരസതയൊഴിവാക്കാന്‍ ചിരിയില്‍ അദ്ദേഹം ഒതുക്കി എന്ന് എനിക്ക് തോന്നി .
ഒരു ഉറച്ച മനസ്സിന്റെ ഉറച്ച തീരുമാനമാണെന്ന് മനസ്സിലായപ്പോള്‍ വൃദ്ധസദനത്തിന്റെ എല്ലാ കാര്യങ്ങളും വിശദീകരിച്ചു .
താമസം തുടങ്ങാന്‍ വന്നപ്പോള്‍ ഒറ്റക്കാണ് മേനോന്‍ സാര്‍ വന്നത് . അനാവശ്യരംഗങ്ങളൊഴിവാക്കാന്‍ എല്ലാവരോടും വീട്ടില്‍ നിന്നേ യാത്ര പറഞ്ഞു പോന്നു എന്ന മുഖവരയോടെയാണ് കയറി വന്നത് . അന്ന് തന്നെ എല്ലാ അന്തേവാസികളെയും പരിചയപ്പെട്ടു . അദ്ദേഹത്തിന്റെ നൈസ്സര്‍ഗ്ഗികമായ വാക് ചാതുര്യം എല്ലാവരെയും അദ്ദേഹത്തിലേക്ക് അടുപ്പിച്ചു. അദ്ദേഹത്തിന്റെ സാമീപ്യം മൂലം .പലര്‍ക്കും പുതുജീവന്‍ വെച്ചതുപോലെ തോന്നി .വൃദ്ധസദനത്തിന്റെ അന്തരീക്ഷം തന്നെ മാറി മറിഞ്ഞു .
മൂന്നു മാസങ്ങള്‍ക്ക് ശേഷം ഒരു സായാഹ്നത്തിലാണ് വിവാഹം മറന്നു പോയോ എന്ന ചോദ്യത്തിനുത്തരമായി അദ്ദേഹം മനസ്സ് തുറന്നത്.
വലിയ തറവാട്ടില്‍ പിറന്ന മേനോന്‍ സാറിന്റെ ചെറുപ്പക്കാലം വലിയ ദുരിതമയമല്ലെങ്കിലും സന്തോഷം നിറഞ്ഞതായിരുന്നില്ല . അദ്ദേഹത്തിന്റെ അമ്മയായിരുന്നു തറവാട്ടിലെ മൂത്തയാള്‍ . അച്ചന്‍ ഒരു തിരുമുല്‍പ്പാടായിരുന്നു . അക്കാലത്തെ നായര്‍ സംബന്ധങ്ങളുടെ ഒരു നേര്‍ക്കാഴ്ച . അതുകൊണ്ടുതന്നെ അച്ചനെ തറവാട്ടിലെ ഒരു അതിഥിയായി മാത്രമേ കാണാന്‍ കഴിയുമായിരുന്നുള്ളൂ . അമ്മയുടെ ആദ്യത്തെ രണ്ടു പ്രസവത്തിലുമുണ്ടായ കുട്ടികള്‍ മരിച്ചുപോയി . പിന്നീടുണ്ടായതാണ് മേനോന്‍ സാര്‍ . പിന്നെ താഴെ രണ്ടു സഹോദരിമാരും ഉണ്ടായി . മേനോന്‍ സാറിന്റെ പതിനാറാം വയസ്സില്‍ അച്ഛന്‍ മരിച്ചു .
ബോംബെയില്‍ ഒരു സേട്ടുവിന്റെ കണക്കപ്പിള്ളയായിരുന്ന അമ്മാമ്മനായിരുന്നു തറവാട്ടില്‍ കാര്യങ്ങള്‍ നടത്തി പോന്നിരുന്നത് . അമ്മയ്ക്ക് തൊട്ടുതാഴെയായിരുന്നു അമ്മാമ്മന്‍ . അമ്മാമ്മനും താഴെ മൂന്നു പേര്‍ ഉണ്ടായിരുന്നു സഹോദരങ്ങളായി . കുര്‍ള സബര്‍ബന്‍ റെയില്‍വേ സ്റ്റേഷന് സമീപം ഒരു ഒറ്റ മുറി അമ്മാമന്‍ തരപ്പെടുത്തിയിരുന്നു . ആ ഒറ്റ മുറിയിലാണെല്ലാ കാര്യങ്ങളും നടത്തേണ്ടത് . ഉദ്യോഗാര്‍ത്ഥം ബോംബയില്‍ എത്തുന്ന നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ആ മുറിയാണ് ആദ്യ കാലങ്ങളില്‍ അത്താണി .
അമ്മാമാനുള്ള അതിവാല്‍സല്യം കാരണം ചെറിയമ്മയായിരുന്നു ഭരണത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്നത് . അമ്മയ്ക്ക് അതിലൊന്നും വലിയ താല്‍പ്പര്യമുണ്ടായിരുന്നില്ല . മേനോന്‍ സാര്‍ പഠിപ്പില്‍ സമര്‍ത്ഥനായിരുന്നതുക്കൊണ്ട് അമ്മാമാന്‍ കോളേജില്‍ അയച്ചു പഠിപ്പിച്ചു . ചെറിയമ്മയുടെ കടുത്ത എതിര്‍പ്പുകള്‍ മറികടന്നാണ് അത് നടന്നത് . തന്റെ മക്കളെയും കോളേജില്‍ അയക്കണമെന്ന നിബന്ധനയോടെ ചെറിയമ്മ സമ്മതിച്ചു ഒടുവില്‍ . പക്ഷെ ചെറിയമ്മയുടെ മക്കളാരും പത്താം തരം കടന്നില്ല .
ചെറിയമ്മയുടെ നാത്തൂനെയാണ് അമ്മാമന്‍ കല്യാണം കഴിച്ചിരുന്നത് .ചെറിയമ്മയാണ് അതിന് മുന്‍കൈയെടുത്തത് . ചെറിയമ്മ തന്നെ ആ ബന്ധം അവസാനിപ്പിക്കുകയും ചെയ്തു . പുറംലോകം കാണാത്ത ഇടുങ്ങിയ മനസ്സുള്ള ചെറിയമ്മക്കു അമ്മാമന്‍ അമ്മായിയെ ബോബയിലേക്ക് കൊണ്ടുപോകുന്നത് തീരെ പിടിച്ചില്ല . ചെറിയമ്മയുടെ ദുര്‍വാശി ആ ബന്ധം തകര്‍ക്കുന്നതിലേക്ക് എത്തിച്ചു . ഹോസ്റ്റലില്‍ ആയിരുന്നതുകൊണ്ട് കൂടുതല്‍ എന്ത് സംഭവിച്ചു എന്ന് മേനോന്‍ സാറിന് അറിയില്ല . അന്വേഷിക്കാനും താല്‍പ്പര്യം കാട്ടിയില്ല . പക്ഷെ തന്റെ ജീവിതത്തില്‍ അത് ഒരു വഴിത്തിരിവാകും എന്ന് അന്ന് അറിഞ്ഞില്ല .
മിടുക്കനായ മേനോന്‍ സാറിന് പഠിപ്പ് കഴിഞ്ഞ് അധികം വൈകാതെ ജോലി കിട്ടി ഭിലായില്‍ പോയി .പിന്നെ പതിവുപോലെ കല്യാണവും നിശ്ചയിച്ചു . വിവാഹത്തിനായി നാട്ടിലെത്തിയത്തിന്റെ പിറ്റേ ദിവസം വധുവിന്റെ വീട്ടിലെ കുറച്ച് കാരണവന്മാര്‍ വീട്ടില്‍ വന്നു , ഈ ബന്ധത്തിന് താല്‍പ്പര്യമില്ല എന്നറിയിക്കാന്‍ . അമ്മാമനെ പോലെ മരുമകനുമായാല്‍ നമ്മുടെ കുട്ടിയുടെ ജീവിതം തകരും എന്നാണവര്‍ പറഞ്ഞ കാരണം . അമ്മാമന്‍ അമ്മായിയെ ഉപേക്ഷിച്ച കഥകളെല്ലാം കല്യാണം നിശ്ചയിച്ചതിനു ശേഷം ഏറെ കഴിഞ്ഞാണ് അവര്‍ അറിഞ്ഞത് .
ആ സംഭവം വലിയ സ്വപ്നങ്ങളോടെ എത്തിയ മേനോന്‍ സാറിന്റെ മനസ്സില്‍ വലിയ ആഘാതമുണ്ടാക്കി . തല്‍ക്കാലം ഇനി ആലോചനകള്‍ വേണ്ടെന്നു പറഞ്ഞ് ഭിലായിലേക്ക് തിരിച്ചു പോയി . ഇനിയും ഇത് ആവര്‍ത്തിക്കുമെന്നുള്ള ദുര്‍ചിന്തകള്‍ ഇനി ഒരു വിവാഹജീവിതം വേണ്ട എന്ന ഉറച്ച തീരുമാനത്തിലെത്തിച്ചു . താഴെയുള്ള രണ്ടു പെങ്ങമ്മാര്‍ക്ക് ഒരു തണലായി പിന്നീട് കാലം കഴിച്ചു .
റിട്ടയര്‍ ശേഷം നാട്ടിലെത്തി തൊട്ടുതാഴെയുള്ള പെങ്ങളുടെ മകന്റെ കൂടെയായി ജീവിതം . പെങ്ങളും കൂടെയുണ്ടായിരുന്നു . പെങ്ങളുടെ മരണശേഷം വല്ലാത്ത ഏകാന്തത അനുഭവപ്പെടാന്‍ തുടങ്ങി . ഡല്‍ഹിയിലുള്ള രണ്ടാമത്തെ സഹോദരി ഏറെ നിര്‍ബന്ധിച്ചെങ്കിലും അവരുടെ കൂടെ പോയില്ല . വല്ലാതെ വയസ്സായി ആരോഗ്യം ക്ഷയിച്ചാല്‍ മരുമകനും ഭാര്യക്കും ഒരു ഭാരമാകും എന്ന തോന്നല്‍ വന്നു തുടങ്ങിയപ്പോള്‍ ഈ സ്ഥാപനത്തിലെ അന്തേവാസിയാകാന്‍ തീരുമാനിച്ചു .
ചിന്തകളുടെ താളം മുറിച്ചുകൊണ്ട് ചടങ്ങുകള്‍ തുടങ്ങാറായി എന്ന് സെക്യൂരിറ്റി വന്നു അറിയിച്ചു. എല്ലാവര്‍ക്കും ഒരു സന്തോഷത്തിനായി വയോജനദിനത്തില്‍ എല്ലാ വര്‍ഷവും ഉള്ളതാണ് ചെറിയ ആഘോഷച്ചടങ്ങുകള്‍, . ചടങ്ങില്‍ മേനോന്‍ സാര്‍ ഒരു ചെറിയ പ്രസംഗം നടത്തി . മറ്റുള്ള അന്തേവാസികളുടെ ബന്ധുക്കള്‍ക്ക് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് അദ്ദേഹം തുടര്‍ന്നു . ജീവിതത്തിന്റെ സായാഹ്നവേളയില്‍ പോറ്റിവളര്‍ത്തിയ മക്കള്‍ നിഷ്കരുണം ഉപേക്ഷിച്ച മാതാപിതാക്കള്‍ക്കായി , പിന്നെ നോക്കാന്‍ ആരുമില്ലാതെ ഒറ്റപ്പെട്ട വയോധികര്‍ക്കായി ഞാന്‍ എന്റെ ജീവിതസമ്പാദ്യം മുഴുവന്‍ സമര്‍പ്പിക്കുന്നു എന്ന് പറഞ്ഞ് മാനേജര്‍ക്ക് ഭീമമായ ഒരു തുകയുടെ ചെക്ക് കൈമാറി .
അതിനു ശേഷം സ്വന്തം ഇരിപ്പിടത്തില്‍ എത്തിയ അദ്ദേഹത്തിന്റെ കണ്ണുകളില്‍ ചാരിതാര്‍ത്ഥ്യത്തിന്റെ തിളക്കം കണ്ടു . അപ്പോഴേക്കും പുറത്ത് മഴത്തുള്ളികള്‍ പതിക്കാന്‍ തുടങ്ങി .
മൂന്നു മാസങ്ങള്‍ക്ക് ശേഷം ഒരു സായാഹ്നത്തിലാണ് വിവാഹം മറന്നു പോയോ എന്ന ചോദ്യത്തിനുത്തരമായി അദ്ദേഹം മനസ്സ് തുറന്നത്.
വലിയ തറവാട്ടില്‍ പിറന്ന മേനോന്‍ സാറിന്റെ ചെറുപ്പക്കാലം വലിയ ദുരിതമയമല്ലെങ്കിലും സന്തോഷം നിറഞ്ഞതായിരുന്നില്ല . അദ്ദേഹത്തിന്റെ അമ്മയായിരുന്നു തറവാട്ടിലെ മൂത്തയാള്‍ . അച്ചന്‍ ഒരു തിരുമുല്‍പ്പാടായിരുന്നു . അക്കാലത്തെ നായര്‍ സംബന്ധങ്ങളുടെ ഒരു നേര്‍ക്കാഴ്ച . അതുകൊണ്ടുതന്നെ അച്ചനെ തറവാട്ടിലെ ഒരു അതിഥിയായി മാത്രമേ കാണാന്‍ കഴിയുമായിരുന്നുള്ളൂ . അമ്മയുടെ ആദ്യത്തെ രണ്ടു പ്രസവത്തിലുമുണ്ടായ കുട്ടികള്‍ മരിച്ചുപോയി . പിന്നീടുണ്ടായതാണ് മേനോന്‍ സാര്‍ . പിന്നെ താഴെ രണ്ടു സഹോദരിമാരും ഉണ്ടായി . മേനോന്‍ സാറിന്റെ പതിനാറാം വയസ്സില്‍ അച്ഛന്‍ മരിച്ചു .
ബോംബെയില്‍ ഒരു സേട്ടുവിന്റെ കണക്കപ്പിള്ളയായിരുന്ന അമ്മാമ്മനായിരുന്നു തറവാട്ടില്‍ കാര്യങ്ങള്‍ നടത്തി പോന്നിരുന്നത് . അമ്മയ്ക്ക് തൊട്ടുതാഴെയായിരുന്നു അമ്മാമ്മന്‍ . അമ്മാമ്മനും താഴെ മൂന്നു പേര്‍ ഉണ്ടായിരുന്നു സഹോദരങ്ങളായി . കുര്‍ള സബര്‍ബന്‍ റെയില്‍വേ സ്റ്റേഷന് സമീപം ഒരു ഒറ്റ മുറി അമ്മാമന്‍ തരപ്പെടുത്തിയിരുന്നു . ആ ഒറ്റ മുറിയിലാണെല്ലാ കാര്യങ്ങളും നടത്തേണ്ടത് . ഉദ്യോഗാര്‍ത്ഥം ബോംബയില്‍ എത്തുന്ന നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ആ മുറിയാണ് ആദ്യ കാലങ്ങളില്‍ അത്താണി .
അമ്മാമാനുള്ള അതിവാല്‍സല്യം കാരണം ചെറിയമ്മയായിരുന്നു ഭരണത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്നത് . അമ്മയ്ക്ക് അതിലൊന്നും വലിയ താല്‍പ്പര്യമുണ്ടായിരുന്നില്ല . മേനോന്‍ സാര്‍ പഠിപ്പില്‍ സമര്‍ത്ഥനായിരുന്നതുക്കൊണ്ട് അമ്മാമാന്‍ കോളേജില്‍ അയച്ചു പഠിപ്പിച്ചു . ചെറിയമ്മയുടെ കടുത്ത എതിര്‍പ്പുകള്‍ മറികടന്നാണ് അത് നടന്നത് . തന്റെ മക്കളെയും കോളേജില്‍ അയക്കണമെന്ന നിബന്ധനയോടെ ചെറിയമ്മ സമ്മതിച്ചു ഒടുവില്‍ . പക്ഷെ ചെറിയമ്മയുടെ മക്കളാരും പത്താം തരം കടന്നില്ല .
ചെറിയമ്മയുടെ നാത്തൂനെയാണ് അമ്മാമന്‍ കല്യാണം കഴിച്ചിരുന്നത് .ചെറിയമ്മയാണ് അതിന് മുന്‍കൈയെടുത്തത് . ചെറിയമ്മ തന്നെ ആ ബന്ധം അവസാനിപ്പിക്കുകയും ചെയ്തു . പുറംലോകം കാണാത്ത ഇടുങ്ങിയ മനസ്സുള്ള ചെറിയമ്മക്കു അമ്മാമന്‍ അമ്മായിയെ ബോബയിലേക്ക് കൊണ്ടുപോകുന്നത് തീരെ പിടിച്ചില്ല . ചെറിയമ്മയുടെ ദുര്‍വാശി ആ ബന്ധം തകര്‍ക്കുന്നതിലേക്ക് എത്തിച്ചു . ഹോസ്റ്റലില്‍ ആയിരുന്നതുകൊണ്ട് കൂടുതല്‍ എന്ത് സംഭവിച്ചു എന്ന് മേനോന്‍ സാറിന് അറിയില്ല . അന്വേഷിക്കാനും താല്‍പ്പര്യം കാട്ടിയില്ല . പക്ഷെ തന്റെ ജീവിതത്തില്‍ അത് ഒരു വഴിത്തിരിവാകും എന്ന് അന്ന് അറിഞ്ഞില്ല .
മിടുക്കനായ മേനോന്‍ സാറിന് പഠിപ്പ് കഴിഞ്ഞ് അധികം വൈകാതെ ജോലി കിട്ടി ഭിലായില്‍ പോയി .പിന്നെ പതിവുപോലെ കല്യാണവും നിശ്ചയിച്ചു . വിവാഹത്തിനായി നാട്ടിലെത്തിയത്തിന്റെ പിറ്റേ ദിവസം വധുവിന്റെ വീട്ടിലെ കുറച്ച് കാരണവന്മാര്‍ വീട്ടില്‍ വന്നു , ഈ ബന്ധത്തിന് താല്‍പ്പര്യമില്ല എന്നറിയിക്കാന്‍ . അമ്മാമനെ പോലെ മരുമകനുമായാല്‍ നമ്മുടെ കുട്ടിയുടെ ജീവിതം തകരും എന്നാണവര്‍ പറഞ്ഞ കാരണം . അമ്മാമന്‍ അമ്മായിയെ ഉപേക്ഷിച്ച കഥകളെല്ലാം കല്യാണം നിശ്ചയിച്ചതിനു ശേഷം ഏറെ കഴിഞ്ഞാണ് അവര്‍ അറിഞ്ഞത് .
ആ സംഭവം വലിയ സ്വപ്നങ്ങളോടെ എത്തിയ മേനോന്‍ സാറിന്റെ മനസ്സില്‍ വലിയ ആഘാതമുണ്ടാക്കി . തല്‍ക്കാലം ഇനി ആലോചനകള്‍ വേണ്ടെന്നു പറഞ്ഞ് ഭിലായിലേക്ക് തിരിച്ചു പോയി . ഇനിയും ഇത് ആവര്‍ത്തിക്കുമെന്നുള്ള ദുര്‍ചിന്തകള്‍ ഇനി ഒരു വിവാഹജീവിതം വേണ്ട എന്ന ഉറച്ച തീരുമാനത്തിലെത്തിച്ചു . താഴെയുള്ള രണ്ടു പെങ്ങമ്മാര്‍ക്ക് ഒരു തണലായി പിന്നീട് കാലം കഴിച്ചു .
റിട്ടയര്‍ ശേഷം നാട്ടിലെത്തി തൊട്ടുതാഴെയുള്ള പെങ്ങളുടെ മകന്റെ കൂടെയായി ജീവിതം . പെങ്ങളും കൂടെയുണ്ടായിരുന്നു . പെങ്ങളുടെ മരണശേഷം വല്ലാത്ത ഏകാന്തത അനുഭവപ്പെടാന്‍ തുടങ്ങി . ഡല്‍ഹിയിലുള്ള രണ്ടാമത്തെ സഹോദരി ഏറെ നിര്‍ബന്ധിച്ചെങ്കിലും അവരുടെ കൂടെ പോയില്ല . വല്ലാതെ വയസ്സായി ആരോഗ്യം ക്ഷയിച്ചാല്‍ മരുമകനും ഭാര്യക്കും ഒരു ഭാരമാകും എന്ന തോന്നല്‍ വന്നു തുടങ്ങിയപ്പോള്‍ ഈ സ്ഥാപനത്തിലെ അന്തേവാസിയാകാന്‍ തീരുമാനിച്ചു .
ചിന്തകളുടെ താളം മുറിച്ചുകൊണ്ട് ചടങ്ങുകള്‍ തുടങ്ങാറായി എന്ന് സെക്യൂരിറ്റി വന്നു അറിയിച്ചു. എല്ലാവര്‍ക്കും ഒരു സന്തോഷത്തിനായി വയോജനദിനത്തില്‍ എല്ലാ വര്‍ഷവും ഉള്ളതാണ് ചെറിയ ആഘോഷച്ചടങ്ങുകള്‍, . ചടങ്ങില്‍ മേനോന്‍ സാര്‍ ഒരു ചെറിയ പ്രസംഗം നടത്തി . മറ്റുള്ള അന്തേവാസികളുടെ ബന്ധുക്കള്‍ക്ക് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് അദ്ദേഹം തുടര്‍ന്നു . ജീവിതത്തിന്റെ സായാഹ്നവേളയില്‍ പോറ്റിവളര്‍ത്തിയ മക്കള്‍ നിഷ്കരുണം ഉപേക്ഷിച്ച മാതാപിതാക്കള്‍ക്കായി , പിന്നെ നോക്കാന്‍ ആരുമില്ലാതെ ഒറ്റപ്പെട്ട വയോധികര്‍ക്കായി ഞാന്‍ എന്റെ ജീവിതസമ്പാദ്യം മുഴുവന്‍ സമര്‍പ്പിക്കുന്നു എന്ന് പറഞ്ഞ് മാനേജര്‍ക്ക് ഭീമമായ ഒരു തുകയുടെ ചെക്ക് കൈമാറി .
അതിനു ശേഷം സ്വന്തം ഇരിപ്പിടത്തില്‍ എത്തിയ അദ്ദേഹത്തിന്റെ കണ്ണുകളില്‍ ചാരിതാര്‍ത്ഥ്യത്തിന്റെ തിളക്കം കണ്ടു . അപ്പോഴേക്കും പുറത്ത് മഴത്തുള്ളികള്‍ പതിക്കാന്‍ തുടങ്ങി .